സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനുകളിലേയും 50 ശതമാനം ഉദ്യോഗസ്ഥരെങ്കിലും പ്രളയം നേരിട്ട പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങണമെന്ന നിര്‍ദേശിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പുനരധിവാസം, ശുചീകരണം, മെഡിക്കല്‍ ക്യാംപകളുടെ നടത്തിപ്പ് എന്നിവയില്‍ പങ്കാളികളാകാനാണ് നിര്‍ദേശം. പ്രത്യേക വാര്‍ഡോ പ്രദേശമോ കേന്ദ്രീകരിച്ചായിരിക്കണം പ്രവര്‍ത്തനം നടത്തേണ്ടത്.