ലോകകപ്പിനിടെ കമ്മിറ്റി അംഗങ്ങളിലൊരാൾ ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യ അനുഷ്ക ശർമയ്ക്ക് ചായ കൊണ്ടുപോയി കൊടുക്കുന്നത് നേരിൽ കണ്ടുവെന്ന മുൻ ഇന്ത്യൻ താരം ഫാറൂഖ് എൻജിനീയറിന്റെ പരാമർശം വൻ തെറ്റിദ്ധാരണയാണ് ക്രിക്കറ്റ് ലോകത്ത് പടർത്തിയത്. സെലക്ഷൻ കമ്മിറ്റിയെ പരിഹസിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദെശമെങ്കിലും അതിനായി അനുഷ്കയെ പഴിചാരിയത് ശരിയായില്ലെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം പറയുന്നു.